തിരുവനന്തപുരം ; ഉത്തര, ദക്ഷിണ മേഖലകളുടെ തലപ്പത്ത് നിന്ന് എ.ഡി.ജി.പിമാരെയും റേഞ്ചുകളില്‍ നിന്ന് ഐ.ജിമാരെയും ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.
പൊലീസ് ഘടനയിൽ പൊളിച്ചെഴുത്ത് ലക്ഷ്യമിട്ടുള്ള ഡിജിപി ലോക്നാഥ് ബഹ്റയുടെ പുതിയ റിപ്പോർട്ടിലാണ് ഈ ശുപാർശ.
എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തില്‍ നിന്ന് മാറ്റുന്ന ശുപാര്‍ശക്കെതിരെ ഐ.പി.എസ് തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ പൂര്‍ണ തോതില്‍ നടപ്പിലാക്കിയ ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കരട് റിപ്പോര്‍ട്ടില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ശുപാര്‍ശ ചെയ്യുന്നത്.