കോഴിക്കോട് : നാദാപുരം , വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ പാറ ഖനനം -സി പി എമ്മിലെ വിഭാഗീയത മറ നീക്കി പുറത്ത് . . ഖനനത്തെ പിന്തുണച്ചു ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ലഖു ലേഖകൾ പ്രചരിക്കുന്നു.ക്വാറിക്ക് അനുകൂല സമീപനം സ്വീകരിച്ച സി പി എം ജനരോഷത്തെത്തുടർന്ന് , നിലപാട് മാറ്റിയിരുന്നു .
120 ഏക്കർ ഭൂമിയിലാണ് ഉടുമ്പിറങ്ങി മലയിൽ വി സോൺ എന്ന കമ്പനിയുടെ പേരിൽ ഖനനത്തിനായി നീക്കം നടക്കുന്നത് . സി പി എം നേതാവ് ജോസിന്റെ നേതൃത്വത്തിൽ ആണ് ഖനനം നടക്കുന്നതെന്ന് തെളിവ് സഹിതം വാർത്തകൾ പുറത്തു വന്നിരുന്നു. പ്രദേശത്ത് നിലവിൽ നിരവധി ക്വാറികൾ സി പി എം നേതാക്കളുടെ സഹായത്തോടെ പ്രവർത്തിക്കുന്നുമുണ്ട് . ഉടുമ്പിറങ്ങി മലയിലെ അനധികൃത ഖനത്തിനെതിരെ ജന രോഷം ഉയർന്നപ്പോൾ ,ക്വാറിക്കെതിരെ ഡി വൈ എഫ് ഐ , പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .
ഈ നിലപാടിനെതിരെയാണ് ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുന്നത് . മേഖലയിൽ , നിരവധി ക്വാറികളും ,ക്രഷറുകളും , പ്രവർത്തിക്കുമ്പോൾ , ഈ കോറിക്കെതിരെയുള്ള നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ആക്ഷൻ കമ്മിറ്റി നിലപാട് . ക്വാറി തൊഴിലാളികളായ പത്തോളം സി പി എം പ്രവർത്തകരാണ് ആക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് .
സി പി എം നടത്തുന്നത് സമരാഭാസമാണെന്നും ലഘുലേഖയിൽ പറയുന്നു . സി പി എമ്മിന് മൃഗീയ സ്വാധീനമുള്ള , വിലങ്ങാട് കൈവേലി , തോട്ടിൽ പാലം മേഖലകളിൽ , അനധികൃത കോറികൾ നടത്തുന്നത് സി പി എം അനുഭാവികളോ , മുൻകാല സി പി എം നേതാക്കളുടെ മക്കളോ ഉൾപ്പെട്ട സംഘമാണ് . അത് കൊണ്ട് തന്നെ ഈ ക്വാറികൾക്കെതിരെയൊന്നും, ഇല്ലാത്ത എതിർപ്പ് ഉടുമിറങ്ങി മലയിലെ ക്വാറിക്കെതിരെ ഡി വൈ എഫ് ആയും , സി പി എമ്മും ഉയർത്തുന്നത് എന്തടിസ്ഥാനത്തിൽ ആണെന്ന ചോദ്യവും ഉയരുന്നുണ്ട് .
പാർട്ടി സഹായത്തോടെ നടത്തിയ ക്വാറിക്കെതിരെ സമരം ചെയ്ത , പരിസ്ഥിതി പ്രവർത്തകൻ അനൂപിനെ സി പി എമ്മുകാർ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതും , സമീപ പ്രദേശത്തു തന്നെയാണ്