കണ്ണൂർ ; ആർ എസ് എസ് പ്രവർത്തകനെ വിവാഹദിനത്തിൽ കസ്റ്റഡിയിലെടുത്ത് പൊലീസിന്റെ കേസ് അന്വേഷണം. സിപിഎം പ്രവർത്തകൻ ബാബു വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പേരിലാണ് പൊലീസിന്റെ ഈ നടപടി.
മാഹി പള്ളൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ പാനൂർ ചെണ്ടയാട്ടെ ജെറിൻ സുരേഷിന്റെ വിവാഹം ഇന്ന് പതിനൊന്നരക്കും പന്ത്രണ്ടരക്കുമിടക്കായിരുന്നു തീരുമാനിച്ചിരുന്നത്.
സി.പി.എമ്മുകാരന്റെ കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങളറിയാനെന്ന പേരിൽ എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ജെറിൻ സുരേഷിനെ പോലീസ് പിടിച്ച് കൊണ്ട് പോയി.
കല്യാണത്തലേന്ന് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പോലീസിന്റെ നടപടി. ഇതോടെ ജെറിന്റെ കല്യാണം പോലും അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ കേസിൽ പങ്കുണ്ടെന്നാരോപിച്ച് ആർ.എസ്.എസ് പ്രവർത്തകരുടെ ഭാര്യയെയും അമ്മയേയും കുട്ടികളെയും വരെ പിടിച്ച് കൊണ്ട് പോയിരുന്നു. അന്ന് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം പ്രതിഷേധവുമായി വന്നതോടെ വിട്ടയക്കുകയായിരുന്നു.
കേസുമായി യാതൊരു ബന്ധവും ആർ ആർ.എസ് എസിനില്ലെന്നും പ്രവർത്തകരെ പോലീസ് വേട്ടയാടുകയാണെന്നും ആർ സ് എസ് നേതാക്കൾ പറഞ്ഞു.