ന്യൂഡൽഹി ; ജനജീവിതം സ്തംഭിപ്പിച്ച് ഡൽഹിയിൽ കനത്ത മഴയും,പൊടിക്കാറ്റും.രണ്ട് പേർ മരിച്ചു.ഒട്ടേറെ പേർക്ക് പരിക്കേറ്റു.
വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു.
റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്.
ഡൽഹി മെട്രോ സർവ്വീസുകൾ നിർത്തിവയ്ച്ചിരിക്കുകയാണ്.ഡല്‍ഹിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.
മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗതയിലായിരുന്നു കാറ്റ് വീശിയത്. കാറ്റ് ശക്തിപ്രാചിച്ചതിനെ തുടര്‍ന്ന് വഴിയരികിലുള്ള മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു.
കൊൽക്കത്തയിൽ ഇടിമിന്നലേറ്റ് നാലു കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു.
കഴിഞ്ഞയാഴ്ച്ച മുതൽ ഡൽഹിയിലും, അയൽ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും,കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.