കൊൽക്കത്ത : പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിൽ വ്യാപക അക്രമം . പൊതുജനങ്ങളെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടകൾ പോളിംഗ് ബൂത്തിനു പുറത്ത് ആയുധങ്ങളുമായി സംഘടിച്ചു നിൽക്കുന്നതായി റിപ്പോർട്ട്. അതിനിടെ വോട്ടറെ തൃണമൂൽ മന്ത്രി മർദ്ദിക്കുന്ന വീഡിയോ പുറത്തായി.
#WATCH: Road blocked by locals in Bhangar. They allege TMC workers of capturing the booth. #WestBengal #PanchayatElections. pic.twitter.com/4KyJ8WWXgR
— ANI (@ANI) May 14, 2018
കൂച്ച് ബിഹാറിലെ എട്ടാം നമ്പർ ബൂത്തിലാണ് മന്ത്രി നേരിട്ട് അക്രമം നടത്തിയത്. വോട്ടു ചെയ്യാനെത്തിയ സുർജിത് കുമാർ ദാസിനെ മന്ത്രി രബീന്ദ്രനാഥ് ഘോഷ് മർദ്ദിക്കുന്ന വീഡിയോ ആണ് പുറത്തായത്. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് മർദ്ദനം.
തൃണമൂൽ പ്രവർത്തകർ വ്യാപകമായി ബൂത്തുപിടിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. വോട്ടു ചെയ്യാൻ വന്നവരെ മർദ്ദിക്കുന്നതും തിരിച്ചയക്കുന്നതുമായ നിരവധി വീഡിയോകളാണ് പുറത്തു വന്നത്.
#WATCH: On being identified, BJP supporter Sujit Kumar Das, was slapped by #WestBengal Minister Rabindra Nath Ghosh (in purple kurta) at Cooch Behar’s booth no. 8/12 in presence of Police. #PanchayatElection pic.twitter.com/9S2gyAoNQt
— ANI (@ANI) May 14, 2018
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ബംഗാളിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ വലിയ അക്രമങ്ങൾ അരങ്ങേറിയിരുന്നു. പത്രിക നൽകാനെത്തുന്ന പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികളെ മർദ്ദിച്ച് തിരിച്ചയക്കലും പതിവായി. ഇരുപതിനായിരത്തോളം സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫല പ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞിരുന്നു.
ചിലയിടങ്ങളിൽ തൃണമൂൽ അക്രമങ്ങൾക്കെതിരെ ബിജെപിയുടെ സഹായത്തോടെയാണ് സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയത്. വ്യാപകമായ തൃണമൂൽ ആക്രമണങ്ങൾക്കെതിരെ നിരവധി സ്ഥലങ്ങളിൽ പ്രതിപക്ഷ ഐക്യം പ്രകടമാണ്.