ഭാവ്നഗര്‍ : കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് യുവാവിനെ ഉന്നത ജാതിക്കാര്‍ അടിച്ചു കൊന്നെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ്.
കുതിരയെ വാങ്ങിയതിനും ഓടിച്ചതിനുമല്ലായിരുന്നു ആക്രമണം സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.
മാർച്ച് 29 ന് ഗുജറാത്തിലെ ഉംറാലയിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. പ്രദീപ് റാത്തോഡ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദീപിന്റെ ഗ്രാമത്തിന് സമീപമുള്ള വയലില്‍ ജോലി ചെയ്യുന്ന യുവതിയെ ഇയാൾ ശല്യപ്പെടുത്താറുണ്ടായിരുന്നു.ഇതിനെ കുറിച്ച് ഭർത്താവിനോട് യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നിർധനരായതിനാൽ പ്രശ്നങ്ങൾക്ക് പോകേണ്ടേന്ന മറുപടിയാണ് ഭർത്താവ് നൽകിയത്.
എന്നാൽ സംഭവത്തിന് രണ്ടു മാസം മുന്‍പ് പ്രദീപ് ഇവരോട് അപമര്യാദയായി പെരുമാറാനും തുടങ്ങി.
സംഭവ ദിവസം സ്ത്രീയുടെ ഭര്‍ത്താവ് പാടത്ത് ജോലി ചെയ്യുന്നതിനിടെ പ്രദീപ് കുതിരപ്പുറത്ത് വന്നു. വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭാര്യയോട് മോശമായി പെരുമാറിയതിനെപ്പറ്റി ഭർത്താവ് പ്രദീപിനോട് ചോദിച്ചു. അവിടെ വച്ചുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം സ്ത്രീയും കുടുംബവും ഗ്രാമം വിട്ടു പോയതായും പൊലീസ് പറഞ്ഞു.