ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ താരമായത് പ്രധാനമന്ത്രി നരേന്ദ്രമോദി . 30 ലക്ഷത്തിലധികം ട്വീറ്റുകളാണ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തിയത്.
ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പരാമര്‍ശിച്ച പേര് നരേന്ദ്രമോദിയുടേതാണ്. തെരഞ്ഞെടുപ്പ് പ്രചരണവും,സർക്കാർ രൂപീകരിക്കാനുള്ള കാത്തിരിപ്പും,മോദിയുടെ അഭിസംബോധനയുമെല്ലാം ട്വിറ്ററിൽ വിഷയമായി.
ഏപ്രില്‍ 25നും മെയ് 15നുമിടയ്ക്ക് ട്വീറ്റ് ചെയ്യപ്പെട്ടവയില്‍ 51 ശതമാനവും ബിജെപിക്ക് വേണ്ടിയുള്ളതായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസാണ്.
42 ശതമാനം ട്വീറ്റുകളാണ് കോണ്‍ഗ്രസിന് വേണ്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 7 ശതമാനം നേടി.
നരേന്ദ്രമോദിയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിനുള്ളില്‍ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട നേതാവ്.
‘ കർണാടക വെർഡിക്ട് ‘ എന്നതാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹാഷ് ടാഗ്. തിരഞ്ഞെടുപ്പിനോട് ചേര്‍ത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചതും ഈ ഹാഷ് ടാഗ് തന്നെ.
നോട്ടയോട് പരാജയപ്പെട്ട സിപിഎമ്മും,മോദിയോട് പരാജയപ്പെട്ട രാഹുലുമൊക്കെയാണ് ട്വിറ്ററിലെ സഹതാപ തരംഗത്തിൽ നിൽക്കുന്ന ട്വീറ്റുകൾ.