ന്യൂഡൽഹി ; ബ്രഹ്മപുത്ര,സത്ലജ് നദിയുടെ വിവരങ്ങൾ ഇന്ത്യയുമായി പങ്ക് വച്ച് ചൈന .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദർശനത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം കണക്കിലെടുത്താണ് ഹൈഡ്രോളജിക്കൽ ഡേറ്റ പങ്കു വയ്ക്കുന്നതെന്ന് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.
മെയ് 15 മുതൽ തന്നെ ബ്രഹ്മപുത്രയുടെ ജൈവശാസ്ത്രപരമായ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയിരുന്നു. സത്ലജ് നദിയുടെ വിവരങ്ങൾ അടുത്ത മാസം കൈമാറും.
നദീ വിവര ശേഖരണങ്ങൾ ഇന്ത്യയുമായു പങ്ക് വയ്ക്കാൻ ചൈന തയ്യാറായതായി കഴിഞ്ഞ മാസം വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചിരുന്നു.
മെയ് 15 നും, ഒക്ടോബർ 15 നുമിടയിൽ നദികളുടെ ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യക്ക് കൈമാറാനാണ് തീരുമാനം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് ബ്രഹ്മപുത്ര നദി. ചൈനയിലെ ഷിയാബുക്കു നദി ബ്രഹ്മപുത്ര നദിയുടെ പോഷകനദിയാണ്.
ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറാനുള്ള സമ്മത പത്രത്തില്‍ ഇന്ത്യയും ചൈനയും മുൻപ് ഒപ്പു വച്ചിട്ടുള്ളതാണ്.
മണ്‍സൂണ്‍ സീസണില്‍ ഹൈഡ്രോളജിക്കല്‍ വിവരങ്ങള്‍ ഇന്ത്യക്ക് ചൈന കൈമാറിയിട്ടുണ്ട് . എന്നാൽ ഡോക്ലാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ പതിവ് നിർത്തിവച്ചു.
ജലസംബന്ധിയായ യാതൊരു വിവരങ്ങളും അന്നു മുതൽ ചൈന ഇന്ത്യക്ക് കൈമാറിയിട്ടില്ല.
വെള്ളപൊക്കം പോലെയുള്ള ദുരന്തങ്ങൾ മുൻ കൂട്ടി അറിയുവാനും,തീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ ഒരുക്കുവാനും ഈ വിവരങ്ങൾ അത്യാന്താപേക്ഷിതമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെയാണ് ഇത്തരം വിവരങ്ങൾ കൈമാറാമെന്ന് ചൈന തീരുമാനിച്ചത്.
ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ജലകരാറില്‍ ഒപ്പു വെക്കണമെന്ന് 2013 ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്മോഹന് സിങ് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാൽ ഈ നിര്‍ദ്ദേശത്തെ ചൈന അവഗണിക്കുകയായിരുന്നു.