ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിനായി പാകിസ്ഥാനിൽ തയ്യാറായി നിൽക്കുന്നത് 450 ലഷ്കർ-ഇ-ത്വയ്ബ ഭീകരർ. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവർ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഒരുങ്ങുന്നത്.
ഏപ്രിൽ 7 ന് നിയന്ത്രണരേഖക്ക് സമീപത്ത് നിന്നും പിടിയിലായ പാകിസ്ഥാനിലെ ഒരു ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്റെ മകനായ സൈബുള്ളയാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് നൽകിയത്.
കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനും,സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി 450 ഓളം ഭീകരന്മാരെ ലഷ്കർ ഇ ത്വയ്ബ കണ്ടെത്തി പരിശീലനം നൽകിയിരുന്നു.
15 നും 25 നും ഇടയിൽ പ്രായമുള്ള ഈ യുവാക്കൾക്ക് തീവ്രപരിശീലനമാണ് ഇതിനായി നൽകുന്നത്. ഹഫീസ് സയ്ദിന്റെ ഭീകരസംഘടനയായ ജമാ ഉദ് ദവയൂടെ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്.ഇവരിൽ ചാവേറുകളും ഉൾപ്പെടും.
ലഷ്കര്‍-ഇ-ത്വയ്ബയുടെ വിദ്യാര്‍ഥി സംഘം സൃഷ്ടിച്ച പുതിയ ഫോണ്‍ ഇതിനു സഹായകരമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. രഹസ്യ ചിപ്പിന്റെ സഹായത്തോടെ മൊബൈൽ ടവറുകളിലേക്ക് കൺക്ട് ചെയ്യാൻ സാധിക്കുന്ന മൊബൈലുകളിൽ നിന്നുള്ള ഫോൺ കോളുകളെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കണ്ടെത്തുന്നതിൽ ബുദ്ധിമൂട്ടുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.ഇന്റലിജന്‍സുകാര്‍ ഈ ഫോൺ വഴിയുള്ള കോളുകള്‍ ട്രാക്കു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വയം കട്ടാകും.
പിടിയിലായ സൈബുള്ളക്കൊപ്പം നിയന്ത്രണരേഖ കടന്ന അഞ്ചുപേരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.സൈബുള്ളയ്ക്കു വെടിയേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 15 ദിവസം കഴിഞ്ഞാണ് സൈബുള്ള പിടിയിലായത്.
പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ രഹസ്യ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ കേന്ദ്ര ഇന്റലിജൻസ് ഏജൻസി. ഇന്ത്യൻ സൈന്യവുമായി ചേർന്ന് ശക്തമായ തിരിച്ചടി നടത്താൻ രഹസ്യഫോണുകളുടെ വിവരങ്ങൾ പ്രയോജനകരമാകുമെന്നാണ് സൂചന.