ന്യൂഡല്‍ഹി : മദ്യലഹരിയിൽ നടന്ന അടിപിടിക്കിടയില്‍ യുവാവിന്റെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയതായി പരാതി.
ജിതേന്ദ്രര്‍ കുമാര്‍ എന്ന ഡ്രൈവര്‍ക്കാണ് ചെവി നഷ്ടമായത്.
സംഭവത്തില്‍ സന്തോഷ്, ദീപക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 324, 34 എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വടക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി ഏരിയയിലാണ് സംഭവം.
തന്റെ ബന്ധുവിനെ സന്തോഷും,ദീപക്കും ചേർന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് ഇത് ചോദിക്കാൻ എത്തിയതായിരുന്നു ജിതേന്ദ്രർ.
തുടർന്ന് ഇവർ ജിതേന്ദ്രറെയും അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തു . ഇതിനിടയിലാണ് അതിലൊരാള്‍ തന്റെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയതെന്ന് ജിതേന്ദ്രര്‍ പറഞ്ഞു.
ജിതേന്ദ്രര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിന് ജിതേന്ദ്രറിന്റെ മുറിഞ്ഞ ചെവി കണ്ടെത്താനായില്ല.