കശ്മീർ : അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ തുടർച്ചയായി ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി.
പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെയാണ് വിളിച്ചുവരുത്തിയത്. പാക് ആക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഷായെ അറിയിച്ചു.
ആക്രമണങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് ദുഃഖകരവും അപലപനീയവുമാണെന്നും, ഇത് കണ്ടു കൊണ്ട് നിൽക്കാൻ കഴിയില്ലെന്നും ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ഏഴു മാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.
റമസാൻ മാസത്തിൽ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന കശ്മീർ സർക്കാരിന്റെ പ്രസ്താവന മാനിച്ചാണ് കേന്ദ്ര സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ എട്ടാം ദിവസവും പാക് സൈന്യം നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ചൊവ്വാഴ്ച ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.