ശ്രീനഗര്‍ : പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് ഭീകരന്മാരെ അയക്കുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.
ഇന്ത്യയിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ പാകിസ്ഥാന് സമാധാനം കൈവരിക്കാൻ സാധിക്കും.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അധികവും നടക്കുന്നത് നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത് സമാധാനത്തിന്റെ വില ജനങ്ങളെ മനസിലാക്കിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യ സമാധാനം ആഗ്രഹിക്കുമ്പോൾ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവർത്തിക്കുമ്പോൾ ഞങ്ങളും പ്രതികരിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.