സലാല ; മെഖുനു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നു. കേന്ദ്ര ഭാഗത്ത് നിന്ന് 167 മുതൽ 175 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്.
തീരദേശത്ത് നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് കാറ്റ് നിലില്‍ ഉള്ളതെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്ന് ശക്തിപ്രാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ്, സൈനിക വിഭാഗങ്ങൾ എന്നിവർ രംഗത്തുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണ്.
വൈകിട്ട് നാലിനും രാത്രി 12നും ഇടയില്‍ മെക്കുനു കൊടുങ്കാറ്റ് വീശുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഉച്ചയോടെ ശക്തമായ മഴയും ചെറിയ കാറ്റും അനുഭവപ്പെട്ടതിനാല്‍ പ്രദേശത്ത് വെള്ളം കയറിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ധരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് മുന്‍കരുതല്‍ സ്വീകരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സേവനങ്ങളെ കുറിച്ച് വിശദീകരണം നല്കി.
സലാലയിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ മുഴുവന്‍ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.