തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. യുവതിയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം. പ്രതിയായ ഷാജി ഒളിവിലാണ്. പോലീസ് പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
വൈകിട്ടോടെയാണ് വിതുര സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവും വിധവയുമായ വീട്ടമ്മയെ നാടൻ തോക്ക് ചൂണ്ടി ലൈഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ ഷാജി വീട്ടമ്മയെ പീഡനത്തിനിരയാക്കുകയായിരുന്നു.
വീട്ടമ്മയുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ ഷാജിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ പൊലീസ് എത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമാനമായ രീതിയിൽ തോക്ക് ചൂണ്ടി രണ്ട് ദിവസം മുൻപും ഷാജി തന്നെ പീഡിപ്പിച്ചതായി വീട്ടമ്മ പോലീസിന് മൊഴി നൽകിയതായാണ് സൂചന.മക്കളെയും തന്നെയും കൊന്ന് കളയുമെന്ന ഷാജിയുടെ ഭീഷണി മൂലമാണ് സംഭവം പുറത്ത് പറയാഞ്ഞതെന്നും വീട്ടമ്മ പോലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.