ഡൽഹി ; ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന അഞ്ചു പ്രവാസികളുടെ പാസ്പോർട്ടുകൾ അസാധുവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റർഗ്രേറ്റഡ് നോഡൽ ഏജൻസിയാണ് ആറു പ്രവാസികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആറു ലുക്ക് ഔട്ട് നോട്ടീസുകൾ ഇവർക്കെതിരെ പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടർന്നാണ് ആറു പേരിൽ അഞ്ചു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ രൂക്ഷമാകുകയും ,ഗാർഹികപീഡനങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാകുകയും ചെയ്യുമ്പോൾ പലരും ഇത്തരത്തിൽ വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിക്കാറുണ്ട്. ഇതിനെ തുടർന്നാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റർഗ്രേറ്റഡ് നോഡൽ ഏജൻസി ലുക്ക് ഔട്ട് പുറപ്പെടുവിച്ചതും, പാസ്പോർട്ട് റദ്ദാക്കാൻ ശുപാർശ നൽകിയതും.
അറസ്റ്റ് ഭയന്ന് ഇങ്ങനെ രക്ഷപെടുന്ന ഭര്ത്താക്കന്മാരെ തിരിച്ചെത്തിക്കാനും ഈ നടപടി സ്വീകാര്യമാകുമെന്നതിനാലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.