ജക്കാർത്ത ; ഇന്തോനേഷ്യയുടെ വാനോളം ഉയരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ച പട്ടം പറത്തൽ ഫെസ്റ്റ്വലിലാണ് ഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും,രാമായണത്തിലെയും കഥാ സന്ദർഭങ്ങളെ കൂട്ടിയിണക്കിയ പട്ടങ്ങൾ പറത്തിയത്.
ഇന്തോനേഷ്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്കൊപ്പം പട്ടം പറത്തിയത്. ജക്കാർത്തയിലെ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
ഇന്ത്യ – ഇന്തോനേഷ്യ പതാകകളെ സൂചിപ്പിക്കും വിധമായിരുന്നു പതാകയുടെ നിറങ്ങൾ. ഇന്ത്യയും,ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ വെളിപ്പെടുത്തുന്നതായിരുന്നു പട്ടങ്ങൾ.
ഏറെ ആഹ്ലാദത്തോടെ ഇരു നേതാക്കളും പട്ടം പറത്തുന്ന വീഡിയോ ഇന്തോനേഷ്യയിലെ മാദ്ധ്യമങ്ങളിലും ശ്രദ്ധേയമായി.
അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് പ്രധാനമന്ത്രി ഇന്തൊനേഷ്യയിലെത്തിയത്.പ്രതിരോധം, സയന്‍സ്, ടെക്നോളജിക്കല്‍ കോ-ഓപ്പറേഷന്, റെയില്‍വേ, ആരോഗ്യം എന്നീ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 15ഓളം കരാറുകളിലും പ്രധാനമന്ത്രി ഒപ്പു വച്ചു. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്കും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്തൊനേഷ്യക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇന്ത്യയും ഇന്തൊനേഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
#WATCH PM Narendra Modi and Indonesian President Joko Widodo fly kites at a Kite exhibition in Jakarta pic.twitter.com/pQg39OgvOZ
— ANI (@ANI) May 30, 2018