ശ്രീനഗർ : കശ്മീരിൽ പിഡിപി എം.എൽ.എ മുഷ്താഖ് ഷായുടെ വീടിനു നേരേ ഭീകരാക്രമണം. തെക്കൻ കശ്മീരിലെ പുൽവാമയിലാണ് സംഭവം. എം.എൽ.എ വീട്ടിലില്ലായിരുന്നു. വീടിന്റെ മുറ്റത്ത് വീണ് ഗ്രനേഡ് പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല.അനന്ത്നാഗിൽ സിആർപിഎഫിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. രണ്ട് സിആർപിഎഫുകാർക്കും രണ്ട് നാട്ടുകാർക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഭീകരരെ കണ്ടെത്താൻ പൊലീസും സുരക്ഷ സേനയും അന്വേഷണം തുടങ്ങി. റംസാൻ മാസത്തിൽ ഇന്ത്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ഭീകരരുടെ ആക്രമണം തുടരുകയാണ്.ജമ്മു കശ്മീരിലേക്ക് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിച്ച് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭീകരര്‍ പല സംഘങ്ങളായി പിരിഞ്ഞു വിവിധ മേഖലകളിലേക്ക് നീങ്ങുന്നതായാണ് സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് പാകിസ്ഥാന് പിന്തുണയോടെ ഭീകരര്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു.അഞ്ച് ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. അതേ സമയം ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.