തൃശൂർ: മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ. ആത്മീയത കൈമുതലാക്കിയ മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. വധശിക്ഷയെ അനുകൂലിച്ച അദ്ദേഹം പ്രതിയുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ ഇരയായവരുടെ മനുഷ്യാവകാശങ്ങളെപ്പറ്റി ചിന്തിക്കണമെന്നും പറഞ്ഞു.
മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതുമൂലം ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത മരീചികയായെന്നാണ് ജസ്റ്റിസ് കമാൽ പാഷയുടെ അഭിപ്രായം.സർവീസ് കാലയളവിൽ കൊലക്കേസുകളിൽ വധശിക്ഷകൾ വിധിച്ചതിന് തനിക്ക് കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കമാൽ പാഷ വ്യക്തിപരമായ ചിന്താഗതികൾ ഒരു ജഡ്ജിയെ സ്വാധീനിക്കാൻ പാടില്ലെന്ന്പറഞ്ഞു .
ഇരകൾക്ക് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശപ്രവർത്തകരെയും കുറ്റവാളികളെ തീറ്റിപോറ്റുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു. തൃശൂർ പ്രസ് ക്ലബിന്റെ ടി വി അച്യുതവാര്യർ പുരസ്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.