ന്യൂഡൽഹി: എയർസെൽ മാക്സിസ് കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ് 6 മണിക്കൂർ ചോദ്യം ചെയ്തു. ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കേസിൽ ഈ മാസം 10 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ അന്വേഷണത്തോട് സഹകരിക്കാൻ കോടതി ചിദംബരത്തോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ചിദംബരം ചോദ്യം ചെയ്യലിന് ഹാജരായത്.
പി ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽ- മാക്സിസ് ഇടപാടിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ.