റാവൽക്കോട്ട് ; ഇന്ത്യയെ തകർക്കാൻ ഏറ്റവും നല്ല മാർഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുകയാണെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ആഗോളഭീകരനുമായ ഹാഫിസ് സയീദ്
പൊതു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഹാഫിസ് സയീദിന്റെ പ്രസ്താവന.ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്റെ കൊടികൾ ഉയർത്തണം. ഇന്ത്യയെ ശിഥിലമാക്കണം,അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നരേന്ദ്രമോദിയെ ഏതുവിധേനയും കൊലപ്പെടുത്തുക എന്നതാണ്.
പരിശുദ്ധ റമസാൻ മാസം വിശുദ്ധയുദ്ധങ്ങളുടെ കൂടീ മാസമാണ്.ഇസ്ലാമിനു വേണ്ടി യുദ്ധങ്ങൾ നയിക്കാൻ നമ്മൾ ഒരോരുത്തരും സജ്ജമാകണം.ആ യുദ്ധങ്ങളിൽ രക്തസാക്ഷികളാകുന്ന മുസ്ലീം സഹോദരങ്ങൾക്ക് മുൻപിൽ സ്വർഗത്തിന്റെ വാതിൽ തുറക്കപ്പെടും.
വിശുദ്ധയുദ്ധങ്ങൾക്കായി തയ്യാറെടുക്കുന്നവർക്ക് പണവും,സുരക്ഷിതത്വവും നൽകാൻ എല്ലാവരും തയ്യാറാകണമെന്നും ഹാഫിസ് സയീദ് പറഞ്ഞു.
ഭീകര സംഘടനയായ ജമാത്ത് ഉദവ തലവനായ ഹാഫിസ് സയീദ് അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള ഭീകരനാണ്.
166 പേര് കൊല്ലപെട്ട മുംബൈ ഭീകരാക്രമണത്തിലും, പാര്‍ലമെന്റാക്രമണത്തിലും പ്രതിയായ ഹാഫിസ് സയീദിനെ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.