റായ്പൂര്‍: കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് 51 കമ്മ്യൂണിസ്റ്റ് ഭീകരർ .
സുക്മയിലും ബീജാപൂരിലുമായാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സുക്മ എസ്പി അഭിഷേക് മീണ പറഞ്ഞു. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കാണ് ഇത്. 2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകള്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതും ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ 75-80 നടുത്താകുമെന്നും എസ്പി പറഞ്ഞു.
ഇന്ത്യയില്‍ 10 സംസ്ഥാനങ്ങളിലാണ് കമ്മ്യുണിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ ഉള്ളത്.ഇതിൽ തന്നെ ഛത്തീസ് ഗഡ് കേന്ദ്രീകരിച്ചുള്ള ഭീകരർ സൈന്യത്തിനെതിരെയുള്ള പ്രവർത്തനങ്ങളും നിരന്തരം നടത്താറുണ്ട്.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കമ്മ്യൂണിസ്റ്റ് ഭീകരരോട് ഒളിപ്രവർത്തനം അവസാനിപ്പിക്കൂ നേർക്കു നേർ പോരാടൂ എന്ന് വെല്ലുവിളിച്ചിരുന്നു