കൊച്ചി : ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരുമ്പോള്‍ മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിന് ഇപ്പോഴത്തെ ട്രോളിംഗ് നിരോധനം അപര്യാപ്തമെന്ന വാദവുമായി മത്സ്യ തൊഴിലാളികള്‍ രംഗത്ത്. ഇതര സംസ്ഥാനങ്ങളിലെല്ലാം 61 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കുമ്പോഴാണ് കേരളത്തില്‍ മാത്രം 52 ദിവസം ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രോളിംഗ് നിരോധനത്തിന് പുറമെ പരമ്പരാഗത മേഖലയിലുള്‍പ്പെടെ മീന്‍ പിടുത്ത സംവിധാനം പുനക്രമീകരിക്കണമെന്ന നിലപാടാണ് സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്ക്കുള്ളത്.
ട്രോളിംഗ് നിരോധന കാലയളവ് 47 ദിവസത്തില്‍നിന്ന് 52 ദിവസമായി വര്‍ധിപ്പിക്കുകയും കാലവര്‍ഷം നേരത്തെ എത്തിയ പശ്ചാത്തലത്തില്‍ ജൂണ്‍ പത്തിന് തന്നെ നിരോധനം ആരംഭിക്കുകയും ചെയ്യുന്നത് കേരളത്തിലെ മത്സ്യബന്ധനരംഗത്ത് പുതുമയാണ്. എന്നാല്‍ ഇതുകൊണ്ട് മാത്രം മത്സ്യ സമ്പത്തിലുണ്ടായ ഇടിവ് നികത്താന്‍ അപര്യാപ്തമാണെന്ന് മത്സ്യ തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു.
സൗദി അറേബ്യ, കെനിയ, സൗത്ത് ആഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം രാജ്യങ്ങളിലും 4 മാസത്തില്‍ കൊറയാതെ ട്രോളിംഗ് നിരോധനം ഏര്പ്പെടുത്തുന്നുണെടന്നും മതസ്യതൊഴിലാളികള് പറയുന്നു.പരമ്പരാഗത മത്സ്യ ബന്ധന രീതിയിലും കാര്യമായ പരിഷ്ക്കാരം കൊണ്ടുവരണമെന്നും അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ ശക്തമാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപെടുന്നു.