തിരുവല്ല: ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ. തന്നെ രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിച്ചുവെന്ന് പി ജെ കുര്യൻ. സീറ്റ് ലഭിക്കാൻ 2005 ൽ ഉമ്മൻചാണ്ടി ഇടപെട്ടുവെന്ന വാദം തെറ്റാണ്. ഉമ്മൻചാണ്ടിയോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല.
തനിക്ക് എന്ത് സഹായമാണ് ചെയ്ത് തന്നതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. ഉമ്മൻചാണ്ടി വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും പി ജെ കുര്യൻ ആരോപിച്ചു. പീലിപ്പോസ് തോമസിന് സീറ്റ് നിഷേധിച്ചത് ഉമ്മൻചാണ്ടിയാണ്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ തനിക്ക് പരാതിയില്ല.
ചെന്നിത്തല നേരിട്ടുവന്ന് കണ്ട് മാപ്പ് ചോദിച്ചു. എന്നാൽ ഫോൺ വിളിക്കാനുള്ള മര്യാദ പോലും ഉമ്മൻചാണ്ടി കാട്ടിയില്ലെന്നും കുര്യൻ പറഞ്ഞു.