കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് വിദഗ്ദ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. റിപ്പോർട്ട് സംഘം ഐജിക്ക് സമർപ്പിച്ചു. തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് വിദഗ്ധ സംഘം ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെവിന്റേത് മുങ്ങിമരണം തന്നെയെന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, പോലീസിന്റെ മറുപടി ലഭിച്ചശേഷം കൃത്യം നടന്ന തെന്മലിയില് എത്തി പരിശോധന നടത്തണമെന്ന് വിദഗ്ധസംഘം അറിയിച്ചു. അതിനുശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാകൂ.
മാത്രമല്ല കെവിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം എത്തിയാല്‍ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരൂ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കെവിന്റേത് മുങ്ങിമരണം ആണെന്നായിരുന്നു പറഞ്ഞിരുന്നത്. കെവിന്റെ ശരീരത്തില്‍ 16 മുറിവുകളും ക്ഷതങ്ങളും എറ്റെട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിനുള്ള സാഹചര്യം തെന്മല ചാലിയക്കര പുഴയിലും പരിസരത്തും ഉണ്ടോയെന്ന് കണ്ടെത്തുകയാണ് വിദഗ്ധസംഘത്തിന്റെ സ്ഥലപരിശോധനയുടെ ലക്ഷ്യം. കെവിന് രക്ഷപെടാനുള്ള ഓട്ടത്തിനിടെ പുഴയില്‍ ചാടി മരിച്ചതാണോ അതോ അക്രമിസംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്ന് കരുതി പുഴയില്‍ തള്ളിയതാണോ എന്നുള്ള സംശയങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.