കൊല്ലം : എം.എൽ.എ ഗണേഷ് കുമാറിനെ വെള്ള പൂശി പൊലീസ് കേസെടുത്തതായി ആരോപണം . എം.എൽ.എയുടേയും പിഎയുടേയും മർദ്ദനമേറ്റ അനന്തകൃഷ്ണൻ എന്ന യുവാവിനെതിരെ മാരകായുധം കൊണ്ട് മർദ്ദിച്ചെന്ന് പൊലീസ് കേസ്. അതേ സമയം എം.എൽ.എക്കും പിഎക്കുമെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തതായും ആരോപണം.
https://www.youtube.com/watch?v=QxuXH4Zs9ek
അനന്തകൃഷ്ണന്റെ അമ്മക്കെതിരേയും പൊലീസ് കേസെടുത്തു. കാറിന്റെ ലിവർ ഉപയോഗിച്ച് അനന്തകൃഷ്ണൻ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത് . പിഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെയാണ് കെബി ഗണേഷ് കുമാർ എം.എൽ.എ യും അദ്ദേഹത്തിന്റെ പ്രൈവറ്റ് അസിസ്റ്റന്റും ചേർന്ന് യുവാവിനെ മർദ്ദിച്ചത് . സൈഡ് കൊടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം. അനന്തകൃഷ്ണൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഇയാളുടെ അമ്മയ്ക്കെതിരെ അസഭ്യവർഷവുമുണ്ടായി.
മരണ വീട്ടിലേക്ക് വന്ന എംഎൽഎയുടെ വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. അഗസ്ത്യക്കോട് അമ്പലംമുക്കിൽ പുലിയത്ത് വീട്ടിൽ 22 കാരനായ അനന്തകൃഷ്ണനും മാതാവ് ഷീനക്കും നേരേയാണ് എംഎൽഎ മർദ്ദനവും അസഭ്യവർഷവും നടത്തിയത്. തടയാനെത്തിയ അമ്മ ഷീനയ്ക്കും എംഎൽഎയുടെ അടിയേറ്റു. ഭരണം തങ്ങളുടെ കയ്യിലാണന്നാക്രോശിച്ചായിരുന്നു മർദിച്ചതെന്ന് ഷീന പറയുന്നു.