ന്യൂഡൽഹി: യുവ എംഎൽമാർ പരസ്യമായി അധിഷേപിച്ചത് ഉമ്മൻ ചാണ്ടിയുടെ അറിവോടെയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പിജെ കുര്യൻ. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തണലിൽ അല്ലാത്തതിനാൽ ഉമ്മൻ ചാണ്ടി തന്നെ പൊതു ജീവിതത്തിൽ നിന്നുമൊഴിവാക്കാൻ ശ്രമിച്ചതായും പി ജെ കുര്യൻ പറഞ്ഞു.
എതിർക്കുന്നവരെ വെട്ടിവീഴ്ത്തുന്ന, പാർട്ടിയേക്കാൾ ഗ്രൂപ്പിന് പ്രാധാന്യം നൽകുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. താൻ ഉമ്മൻ ചാണ്ടിയെപ്പോലെ ജനകീയനല്ലെങ്കിലും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിട്ടുണ്ട്.
പാർട്ടിയുടെ രാജ്യസഭാ സീറ്റ് കോൺഗ്രസ്സിന് നൽകിയത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ്. എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ശവപ്പെട്ടി പ്രതിഷേധം സംഘടിപ്പിച്ചവക്കെതിരെ നടപടി എടുത്തത് അംഗീകരിക്കാനാവില്ല. എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് ചെങ്ങന്നൂർ സീറ്റ് സിപി എമ്മിന് അടിയറവെച്ചു. രാജ്യസഭാ സീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പിജെ കുര്യൻ പറഞ്ഞു.