ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർ മാദ്ധ്യമ പ്രവർത്തകനെ വെടിവെച്ച് കൊന്നു. റൈസിംഗ് കശ്മീർ എഡിറ്റർ ഷുജാത് ബുക്കാരിയാണ് കൊല്ലപ്പെട്ടത്. ഇഫ്താർ പാർട്ടിക്ക് പോകാൻ ഓഫീസിന് പുറത്തിറങ്ങിയ ഷുജാത് ബുക്കാരിയെ നാല് പേരടങ്ങിയ സംഘം വെടി വെച്ച് കൊലപ്പെടുത്തിയെത്.
ഷുജാത് ബുക്കാരിയുടെ വധത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു. ഹൃദയശൂന്യരുടെ നടപടി എന്ന നിലപാട് എന്ന് മെഹ്ബൂബ മുഫ്തി സംഭവത്തെ വിശേഷിപ്പിച്ചത്. ഭീകരരുടെ നടപടി ഭീരുത്വമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങും വ്യക്തമാക്കി.
ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. 2000 ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.