ശ്രീനഗര്‍ : പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടർന്ന് വാഗാ അതിര്‍ത്തിയില്‍ പരസ്പരം മധുരം കൈമാറാതെ ഇന്ത്യൻ സൈനികരുടെ ഈദ് ആഘോഷം.
അട്ടാരി വാഗാ അതിര്‍ത്തിയില്‍ കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന മധുരം കൈമാറല്‍ ചടങ്ങാണ് പാകിസ്ഥാന്റെ പ്രകോപനപരമായ നടപടികളെ തുടർന്ന് നിർത്തി വച്ചത്.
സമാനമായ സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും മധുരം കൈമാറല്‍ ചടങ്ങ് ഒഴിവാക്കിയിരുന്നു.
റമസാൻ മാസത്തോടനുബന്ധിച്ചാണ് കശ്മീർ സർക്കാരിന്റെയും,വിവിധ കക്ഷികളുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യ തിരിച്ചടികൾ നിർത്തിവച്ചിരുന്നതും,അതിർത്തിയിൽ സമാധാനം നില നിർത്താൻ ശ്രമിച്ചതും.
ശനിയാഴ്ചയും രാവിലെ കശ്മീരിലെ രജൗരിയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനിക വീരമൃത്യൂ വരിച്ചു .മണിപ്പൂരില്‍ നിന്നുള്ള വികാസ് ഗുരാങ് ആണ് മരിച്ചത്.
ഇന്ത്യയുടെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതിരുന്നിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ വഞ്ചനാപരമാണെമെന്നായിരുന്നു ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കമാല്‍ നയന്‍ പറഞ്ഞത്.
നാല് ദിവസങ്ങള്‍ക്ക് മുന്‍പ് നൗഷര മേഖലയില്‍ നിയന്ത്രണരേഖയില്‍ ഉണ്ടായ പാക് പ്രകോപനത്തില്‍ ഒരു അസിസ്റ്റന്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
.