കൊച്ചി : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ അബ്ദുൾ നാസർ മദനിക്കെതിരായ രേഖകള്‍ പോലിസ് റെക്കോര്‍ഡ്സില്‍ നിന്ന് കാണാതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍, മാറാട് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. ഇതിനിടെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=_eB0OcxxShE
2013ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി പരമേശ്വരന് ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനി ഗൂഢാലോചന നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വാദം കേട്ടത്. ഇതിനിടെയാണ് കേസിലെ സുപ്രധാന മൊഴികളടങ്ങിയ രേഖകള്‍ പോലിസ് റെക്കോഡ്സില്‍ നിന്ന് കാണാതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
മാറാട് കലാപക്കേസ് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫിന് മുന്നില്‍ സമര്‍പ്പിച്ച രേഖകളാണ് പോലിസ് റെക്കോര്‍ഡിസില്‍ നിന്ന് കാണാതായത്. ഇത് സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മന്റ് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ തീവ്രവാദബന്ധമുള്ള കേസായതിനാല്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
ജനുവരി 2017 ലാണ് പി പരമേശ്വരന്, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് പ്രതികളെ രക്ഷിക്കാന്‍ ഗുരുതരമായ ഇടപെടലുണ്ടായെന്നും ഹര്‍ജി ഭാഗം ഇന്ന് കോടതിയില്‍ വാദിച്ചു. കുറ്റരോപിതരെ മജിസ്ടേട്ടിന് മുന്നില്‍ കൊണ്ടു പോയി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരം നടപടി സ്വീകരിക്കാറില്ലാത്തതാണ്. കേസിലെ പ്രതി പി.ടി മുഹമ്മദ് അഷറഫിനെയാണ് പോലിസ് മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നത്.
മഅ്ദനിയും താനും ചേര്‍ന്ന് ഇരുവരെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പി.ടി. മുഹമ്മദ് അഷ്റഫ് മറ്റൊരു കേസില്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മാറാട് അന്വേഷണ കമീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിജി മോഹന്‍ദാസ് എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ നല്കിയ പരാതിയില്‍ 2013 ഒക്ടോബറില്‍ എറണാകുളം നോര്‍ത്ത് പൊലീസിന് വിട്ട അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
പി പരമേശ്വരനെ വധിക്കാന്‍ മദനി ചുമതലപ്പെടുത്തി, പാക്കിസ്ഥാനിലേക്ക് പോയിരുന്നു തുടങ്ങി നിര്‍ണായകമായ വിവരങ്ങള്‍ പോലിസിന് മുന്നില്‍ മാറാട് കേസിലെ പ്രതികൂടിയായ അഷറഫ് മൊഴി നല്‍കിയിരുന്നു. എന്നാലിത് മജിസ്ട്രേട്ടന് മുന്നില്‍ തിരുത്തുകയായിരുന്നുവെന്നാണ് ആരോപണം. മദനിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഐക്യകണ്ഠേന പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.
നേരത്തെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരേ നല്കിയ പരാതിയില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു