കണ്ണൂർ: ബിജെപി പ്രവർത്തകൻ തലശേരി വടക്കുമ്പാട് സ്വദേശി മാലിയാട്ട് നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശേരി കോടതി. എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ലോറി ജീവനക്കാരനായ നിഖിലിനെ 2008 മാർച്ച് 5നാണ് വെട്ടികൊലപ്പെടുത്തിയത്.
പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബിജെപി പ്രവർത്തകനായ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാർ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. സിപിഎം പ്രവര്‍ത്തകരായ വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത്, നിട്ടൂര്‍ ഗുംട്ടി സ്വദേശികളായ വിനോയ്, കെ.പി മനാഫ്, യു.ഫിറോസ്, പി.പി സുനില്‍കുമാര്‍, മര്‍സൂഖ്, വടക്കുമ്പാട് കൂളിബസാറിലെ വയനാന്‍ വത്സന്, വടക്കുമ്പാട് പാറക്കെട്ടിലെ മൂലാന് ശശിധരന് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
ഇതിൽ നാലും ഏഴും പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി ശശിധരൻ വിചാരണവേളയിൽ മരണപ്പെട്ടു. ആകെ 65 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 67 രേഖകളും 16 തൊണ്ടി മുതലുകളും പ്രൊസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കി. 2008 മാർച്ച് 5നാണ് കൂളിബസാറില്‍ വെച്ച് ലോറി തടഞ്ഞ് നിഖിലിനെ സി.പി.എമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയത്.