കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചൈനീസ് സന്ദർശനം അവസാന നിമിഷം മുടങ്ങി. വിമാനം കയറുന്നതിനു മണിക്കൂറുകൾക്ക് മുൻപാണ് സന്ദർശനം റദ്ദാക്കിയത്.കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്.
രാഷ്ട്രീയ കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചില്ലെങ്കിൽ യാത്ര കൊണ്ട് കാര്യമുണ്ടാവില്ലെന്നും അതുകൊണ്ട് യാത്ര ഉപേക്ഷിക്കുകയാണെന്നും മമത ട്വിറ്ററിൽ കുറിച്ചു. ചൈനയിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും ഷാങ്ഹായിൽ കൂടിക്കാഴ്ച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് കൃത്യമായി ഉറപ്പൊന്നും ലഭിച്ചില്ല.
2017 ലും മമതയുടെ സന്ദർശനം റദ്ദായിരുന്നു. ഡോക്ലാം വിഷയം നടക്കുന്നതിനാൽ സന്ദർശനം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുകയയിരുന്നു