മലപ്പുറം: പത്തനംതിട്ട സ്വദേശിനി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മലപ്പുറത്തെത്തി. ജസ്നയോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന് പറഞ്ഞ സെക്യുരിറ്റി ജിവനക്കാരന്റെ മൊഴി വെച്ചുച്ചിറ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രേഖപ്പെടുത്തി.
ജസ്നയുടെ ഫോട്ടോ കാണിച്ചായിരുന്നു മൊഴിയെടുക്കൽ. എന്നാൽ കണ്ടത് ജസ്നയെ അല്ലെന്ന് ഇയാൾ മൊഴി നൽകി. ജസ്നയെ കണ്ടെന്ന് പറഞ്ഞ ജസ്ഫറിന്റെ മൊഴി നാളെ രേഖപ്പെടുത്തും.
കഴിഞ്ഞ മാർച്ച് 22 നാണ് ജസ്നയെ കാണാതായത്. ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു തിരോധാനം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ജസ്ന.
സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്.കാണാതായ ജസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.