മഹാരാഷ്ട്ര ; കറുത്ത നിറത്തിന്റെ പേരിലുള്ള അവഹേളനം അതിരു കടന്നപ്പോൾ യുവതി ഭക്ഷണത്തില്‍ വിഷം നല്കി അഞ്ച് പേരെ കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ജൂണ്‍ പതിനെട്ടിന് ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് പ്രഗ്യ സുര്‍വസേ എന്ന യുവതി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്.
ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തി മൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്. 122 പേർ ഈ ഭക്ഷണം കഴിച്ച് ഉണ്ടായ ശാരീരികാവശതകളെ തുടർന്ന് ചികിത്സയിലാണ്.
നിറത്തിന്റെ പേരില്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കുത്തുവാക്കില്‍ മനംമടുത്താണ് കൊലപാതകമെന്നാണ് പ്രഗ്യ പൊലീസില്‍ മൊഴി നല്‍കിയത്.
നിറം കുറഞ്ഞതിന്റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രഗ്യയെ വീട്ടുകാര്‍ സദാസമയവും കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രഗ്യയെ പ്രേരിപ്പിച്ചത്.
ബന്ധുവായ സുഭാഷ് മാനെയുടെ ഗൃഹപ്രവേശ സല്‍ക്കാരത്തില്‍ പരിപ്പുകറി പാകം ചെയ്യുന്നതിനിടെ അതില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.