പത്തനംതിട്ട ; ജെസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുള്ളതായി ജെസ്നയുടെ സഹോദരന് ജെയ്സ് .
ജെസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതുകൊണ്ടാണ് സുഹൃത്തിനെതിരെ ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്സ് പറഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജെസ്നയുടെ സുഹൃത്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
താന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചതായി വീട്ടുകാരോടും,പൊലീസിനോടും പറഞ്ഞിരുന്നു.
എന്നാല്‍ തുടരെ തുടരെ പൊലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
അതേസമയം പൊലീസ് അന്വേഷണത്തോട് ജെസ്നയുടെ കുടുംബം സഹകരിക്കുന്നുണ്ടെന്നും, നുണപരിശോധനയ്ക്ക് വിധേയരാവാനും തങ്ങള്‍ തയ്യാറാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്സ് പറഞ്ഞു.
എന്നാൽ തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്നയുടെ കുടുംബത്തിനെതിരെയും അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.