ന്യൂഡൽഹി : പാലക്കാട് കഞ്ചിക്കോട് പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര റയിൽ മന്ത്രി പിയൂഷ് ഗോയൽ. വികസന പദ്ധതിൽ കേരളത്തോട് യാതൊരു അവഗണനയുമില്ല. പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു എന്നത് ചില മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട് റെയിൽവെ കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയാൽ പദ്ധതി നടപ്പിലാക്കാൻ തയ്യറാണെന്ന് കേന്ദ്ര റയിൽവെമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു എന്നത് മാധ്യമ സൃഷ്ടിമാത്രമാണ്, കേരളത്തിലെ ആയിരക്കണക്കിന് കോടി രൂപയുടെ നിരവധി പദ്ധതികൾ ഭൂമി ഏറ്റെടുക്കാത്തതു കൊണ്ട് നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
2008- 2009 ബജറ്റിൽ യു പി എ സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം രാഹുൽഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ പ്രഖ്യാപിച്ച പദ്ധതി യു പി എ സർക്കാർ നടപ്പിലാക്കി. പാലക്കാടിനെ എന്തു കൊണ്ട് അവഗണിച്ചു എന്നതിന് മറുപടി പറയേണ്ടത് യു പി എ സർക്കാരിന്റെ കാലത്ത് സിപിഎം സഖ്യത്തിലേർപ്പെട്ട കോൺഗ്രസാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. അനുഭാവ പൂർവമായ സമീപനമാണ് റെയിൽമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വി എസ് അച്ചുതാനന്ദൻ വ്യക്തമാക്കി.