കശ്മീര്‍: കേന്ദ്രവും ബിജെപിയും എല്ലാ വിധ പിന്തുണ നല്‍കിയിട്ടും സംസ്ഥാനത്ത് ഒരു രീതിയിലുമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതിനാലാണ് പിഡിപിയുമായി സഖ്യം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥനത്തിന് വേണ്ടി കേന്ദ്രം വന്‍ തുകകളാണ് അനുവദിച്ചത്. പക്ഷേ യാതൊരു പ്രയോജനവും ഉണ്ടായില്ല. വികസനവും സമാധാനവും എല്ലാം നടപ്പാക്കുന്നതില്‍ പിഡിപി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രധാനമന്ത്രി സംസ്ഥാനത്തിന് വേണ്ടി ധാരാളം പണം അനുവദിച്ചു. ഭരണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് മൂന്ന് പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. പിഡിപിയുമായി സഖ്യമുണ്ടാക്കിയ സമയത്ത് ആ മൂന്ന് കാര്യങ്ങളിലൂന്നി പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. അതില്‍ ആദ്യത്തേത് കശ്മീരിന്റെ മൂന്നു മേഖലകളിലും ഒരേ പോലെയുള്ള വികസനം നടപ്പാക്കണം എന്നുള്ളതായിരുന്നു. തീവ്രവാദത്തെ തുടച്ചു നീക്കി സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിര്‍ത്തും എന്നതായിരുന്നു രണ്ടാമത്തേത്.
പക്ഷേ നിരവധി പദ്ധതികളും അവസരങ്ങളും നല്‍കിയെങ്കിലും ജമ്മുവും ലഡാക്കും വിവേചനം നേരിടുകയാണ്. ഞങ്ങള്‍ ഈ ഗവണ്മെന്റിന്റെ ഭാഗമായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. സംസ്ഥാനത്തിന് വേണ്ടി അനുവദിച്ച ഫണ്ടുകള്‍ പിഡിപി വികസനത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ താഴ്വരയില് സമാധാനം പുനസ്ഥാപിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സൈനികനായ ഔറംഗസേബിനെ തട്ടിക്കൊണ്ടു പോയി വധിച്ചു. ഒരു പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്ക്കും എഴുതാനുള്ള അവകാശമുണ്ട്. ഇവിടെ പത്രപ്രവര്‍ത്തകരും ജവാന്മാരും കൊല്ലപ്പെടുകയാണെങ്കില്‍ ജമ്മുവില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനും അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുവിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികളെ കുറിച്ചും അമിത് ഷാ വിശദീകരിച്ചു. പലതും ജനങ്ങളിലേക്കെത്തിക്കാന്‍ പിഡിപി തയാറായിരുന്നില്ല.
80000 കോടി അനുവദിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. ജമ്മുവിനും ഇതില്‍ ഒരു പങ്ക് ലഭിച്ചു. പക്ഷേ ഇവിടെ ഇതുവരെ വികസനം എത്തിയിട്ടില്ല. ചെനരി-നഷ്രി ടണല്‍ പൂര്‍ത്തിയാക്കിയത് പൂര്‍ണമായും പ്രധാനമന്ത്രിയുടെ ഇടപെടലോടെയാണ്. ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിച്ച് റിംഗ് റോഡ് നിര്‍മിക്കാനും, ജമ്മുവിലും ശ്രീനഗറിലും എയിംസും വാഗ്ദാനം നല്കി. എന്നാല്‍ പിഡിപി സര്‍ക്കാര്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി നല്കാന് തയാറായില്ല.
പാകിസ്ഥാനി അഭയാര്‍ത്ഥികള്‍ക്ക് 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. എന്നാല്‍ 500 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തത്. ജമ്മുവിലും ലഡാക്കിലും ഒരു വികസനവും എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയവാദികളായ ഗുജ്ജറുകള്‍ക്കും ബകര്വാലുകള്ക്കും സംവരണം അനുവദിച്ചില്ല. സ്മാര്‍ട് സിറ്റിയുടെ ഒരു പ്രവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമെടുത്തില്ല. പട്ടിക ജാതിക്കാരെയും അവഗണിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി യാതൊന്നും ചെയ്തില്ല. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായാണ് അവര്‍ ജീവിക്കുന്നത്. രാജ്നാഥ് സിംഗ് കശ്മിരില്‍ അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മിക്കാന്‍ അനുമതി കൊടുക്കുകയും ഇതിനായി 400 കോടി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ യാതൊരു പുരോഗമനവും ഉണ്ടായില്ല.
ജമ്മുവില്‍ വികസനമാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തങ്ങളെ ഇതിനായി അനുവദിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജനങ്ങള്‍ വികസനമാണ് ആഗ്രഹിച്ചത്. പക്ഷേ ഈ രണ്ടു കൂട്ടരും അഴിമതിയാണ് താത്പര്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.