കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരന്റെയും വൈദികരുടെയും മൊഴിയെടുക്കുമെന്ന് വൈദിക ട്രസ്റ്റിയും അന്വേഷണ കമ്മീഷന് അംഗവുമായ ഫാ. എം ഒ ജോണ്‍. സഭാ സുന്നഹദോസില്‍ വിഷയം ചര്‍ച്ച ചെയ്യും. പരാതിക്കാരനും ആരോപണം നേരിടുന്ന വൈദികര്‍ക്കും നീതീ ലഭിക്കണമെന്നാണ് സഭയുടെ നിലപാടെന്നും ഫാ. എം ഒ ജോണ്‍ പറഞ്ഞു.
സഭ രൂപീകരിച്ച ആറംഗ കമ്മീഷന് വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണം നേരിടുന്ന വൈദികരുടെയും മൊഴിയെടുക്കും. ഓഗസ്റ്റില്‍ ചേരുന്ന സഭാ സുന്നഹദേസ് വിഷയം ചര്‍ച്ച ചെയ്യും.
പരാതിക്കകത്ത് സഭയ്ക്ക് പറത്തുനിന്നുള്ള രണ്ട് പേരുകള്‍ പറയുന്നുണ്ട്. അഞ്ച് വൈദികരെക്കൂടാതെ സഭയ്ക്കുള്ളില്‍ നിന്ന് മറ്റാരുടെയും പേരുകള്‍ പരാതിയിൽ പറയുന്നില്ല. പരാതിക്കാരനും ആരോപണം നേരിടുന്ന വൈദികര്‍ക്കും നീതീ ലഭിക്കണമെന്നാണ് സഭയുടെ നിലപാടെന്നും ഫാ. എം ഒ ജോണ്‍ പറഞ്ഞു.
പരാതിക്കാരനുമായി സംസാരിച്ചു. എന്നാല്‍, സ്ത്രീയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.