ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഗാഹാറില് കബീര്‍ അക്കാദമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. സന്യാസി വര്യനായ കബീര്‍ ദാസിന്റെ അഞ്ഞൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കബീര്‍ ദാസിന്റെ ശവകുടീരത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.
സന്യാസിവര്യനായ കബീർ ദാസിന്റെ ചരമ വാർഷികത്തിൽ അദേഹത്തെ സ്മരിച്ച് ഇവിടെ നിൽക്കാനായത് ഭാഗ്യമായി കാണുന്നു. കബീര്‍ ദാസിന്റെ കവിതകളില്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കണ്ടെത്താനാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ അനീതികള്‍ക്കെതിരെയും പ്രശ്നങ്ങള്‍ക്കെതിരെയും പ്രതികരിച്ചവരാണിവര്. സാധാരണക്കാരായ ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി പ്രവർത്തിച്ചയാളാണ് കബീർ ദാസെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് സമാധാനവും വികസനവും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. സന്യാസി വര്യനായ കബീർ ദാസിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും മനസിലാക്കിയവർ ജനങ്ങളെ വിഭജിക്കില്ല. സമാധാന അന്തരീക്ഷം ഇല്ലാതാക്കി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.