കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമൂഹത്തിന് ആശങ്ക ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി പരാമർശം. വിഷയത്തിൽ ഒരുമാസത്തിനകം വിശദീകരണം നൽകാന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ വിഷയം ഏറെ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിലെ ദാസ്യ വേലയില്‍ പൊതു സമൂഹത്തിന് ഏറെ ആശങ്കകളുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് 4 ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നൽകാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അദ്ധ്യക്ഷനായ ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചു.
അതേസമയം എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റുവെന്ന് പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടി എടുത്തു എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്യാമ്പ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയിലും ഇടപെടല്‍ ഉണ്ടായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുവേലയ്ക്കായി ക്യാംപ് ഫോളവേഴ്സിനെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പിഡി ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. അമിത ജോലിഭാരം കൊണ്ട് പൊലീസുകാര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് സേനയിലേത്. ജനങ്ങളുടെ സുരക്ഷ നിറവേറ്റാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദാസ്യപ്പണിയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.