തിരുവനന്തപുരം: സുധീരന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ കെ.മുരളീധരൻ എംഎൽഎയും. യോഗങ്ങളിൽ നിന്നൊഴിവാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരും ദൗർഭാഗ്യകരവുമാണെന്ന് കെ മുരളീധരൻ പറഞ്ഞു.
മുൻ അദ്ധ്യക്ഷന്മാർ എവിടെ അഭിപ്രായം പറയുമെന്നും മുരളീധരൻ ചോദിച്ചു.
ലോക്സഭാ തെരഞ്ഞടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ കൂടിയ കെപിസിസി ഭാരവാഹി യോഗത്തിലേക്കാണ് വിഎം സുധീരനും, കെ.മുരളീധരനും ക്ഷണം ലഭിക്കാതിരുന്നത്. മുരളീധരന്റെയും സുധീരന്റെയും ഭാഗത്ത് നിന്ന് യോഗത്തില്‍ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങൾ ഒഴിവാക്കുന്നതിനായിരുന്നു നടപടി.
കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും സത്യം പറയുന്നത് അച്ചടക്ക ലംഘനമാകുമോ എന്നുമായിരുന്നു സുധീരൻ പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതിനെതിരെ കെപിസിസി യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാൽ കെപിസിസി ഭാരവാഹികളുടേത് മാത്രമായി മുൻപും നേതൃയോഗങ്ങൾ ചേർന്നിട്ടുണ്ടെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷൻ എം എം ഹസന്റെ മറുപടി.