കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് രാസപരിശോധനാ റിപ്പോർട്ട്. ശരീരത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും രാസപരിശോധനാ ഫലം വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളിൽ ക്ഷതമേറ്റിട്ടില്ലെന്നും റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം നാളെ തെന്മലയിലെത്തി പരിശോധന നടത്തും.
കെവിന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളവും ചാലിയക്കരയാറ്റിലെ വെള്ളവും ഒന്നാണെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി . ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെങ്കിലും ആന്തരീകാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിട്ടില്ല. എന്നാൽ മർദ്ദനത്തിനിടെ പുരികത്തിനു മുകളിലേറ്റ അടി ബോധം മറയാന്‍ കാരണമായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.