സിനിമാക്കാരുടെ സംഘടനയായ ‘അമ്മ’യുടെ ബൈലോ പ്രകാരം 17 എക്സിക്യൂട്ടീവ് അംഗങ്ങളാണുള്ളത്. സാധാരണ തീരുമാനങ്ങൾ എടുക്കണമെങ്കിൽ പോലും പകുതിയിൽ അധികം അംഗങ്ങളുടെ അംഗീകാരം വേണം. പ്രധാനപെട്ട തീരുമാനങ്ങൾക്ക് മൂന്നിൽ രണ്ടുപേരുടെ പിന്തുണയും.
മോഹൻലാൽ പ്രസിഡന്റും, ഇടവേള ബാബു ജനറൽ സെക്രട്ടറിയും, സഖാക്കളായ മുകേഷും, ഗണേശനും വൈസ്പ്രസിഡന്റ്മാരും, കോൺഗ്രസ് അനുഭാവി സിദ്ധിക്ക് സെക്രട്ടറിയും, കോൺഗ്രസ് നേതാവ് ജഗദീഷ് ഖജാൻജിയും, ആസിഫ് അലിയും, ശ്വേത മേനോനും ഉൾപ്പെടെ 11 ബാക്കി അംഗങ്ങളും ചേർന്ന് ആകെ 17 പേരാണ് ഭരണസമിതി.
ദിലീപിനെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ ഒരു കാര്യവും പ്രസിഡന്റിന് ഒറ്റക്ക് ചെയ്യാനാകില്ല എന്നിരിക്കെ മോഹൻലാലിനെ ഒറ്റതിരിഞ്ഞു ടാർഗറ്റ് ചെയ്യുന്നത് വ്യക്തമായ അജണ്ടയുടെ പുറത്താണ്.
സഖാക്കളും, കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അംഗങ്ങളായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവരുടെ അനുവാദമില്ലാതെ ഒരു തീരുമാനവും എടുക്കാനാകില്ല. എന്നിട്ടും മോഹൻലാലിനെ കരിവാരിത്തേക്കുന്നു. കമ്മറ്റിയിലെ സഖാക്കളും, കോൺഗ്രസ് അനുഭാവികളും പുണ്യവാളന്മാർ അല്ലേ?
മോഹൻലാലിന്റെ കോലം കത്തിക്കുന്നു, സിനിമ ഷൂട്ടിങ് നടത്താൻ സമ്മതിക്കില്ല എന്ന് പറയുന്നു, സാമൂഹിക മാധ്യമങ്ങളിലും, ചാനലുകളിലും ഇരുന്ന് കമ്മ്യൂണിസ്റ്റ് മാധ്യമ പ്രവർത്തരും, ‘നിഷ്പക്ഷ’ പൊതുപ്രവർത്തകരും, സാംസ്ക്കാരിക നായകരും മോഹൻലാലിനെ വളഞ്ഞിട്ടാക്രമിക്കുന്നു.
എല്ലാവരുടെയും ചൊറിച്ചിൽ എന്താണെന്നു മനസിലാക്കാവുന്നതേ ഉള്ളൂ. സിനിമകളിലൂടെയും, പ്രവർത്തികളിലൂടെയും രാജ്യസ്നേഹം ഉയർത്തിക്കാട്ടുന്ന മോഹൻലാലെന്ന ആൾ വെറുക്കപ്പെടേണ്ടവനാണല്ലോ അല്ലേ !
ശരിയാണ്, മോഹൻലാൽ തെറ്റുകാരനാണ്. അദ്ദേഹത്തിന്റെ സിനിമകളിലൂടെ അദ്ദേഹം ദേശീയതയെ ജനങ്ങളിലെത്തിക്കുകയും, രാജ്യസ്നേഹം വളർത്തിയെടുക്കാനും ശ്രമിച്ചു. ഇന്ത്യൻ പട്ടാളക്കാരനായി വേഷമിട്ടതുമുതൽ, നോട്ട് നിരോധനത്തെ അനുകൂലിച്ചതുമുതൽ അദ്ദേഹം ഇവിടുത്തെ ‘രാജ്യസ്നേഹികളുടെ’ നോട്ടപുള്ളിയാണ്.
ലാലേട്ടാ, നിങ്ങൾ സിനിമയിൽ വല്ല തീവ്രവാദിയായോ, നക്സൽ നേതാവയൊ, 51 വെട്ടുവെട്ടി ആളെകൊല്ലുന്ന സഹിഷ്ണുത പാർട്ടി നേതാവായോ ഒക്കെ വേഷമിട്ട് രാജ്യവിരുദ്ധത കാട്ടണമായിരുന്നു. എങ്കിൽ നിങ്ങൾക്ക് ഇപ്പോൾ മതേതരപട്ടമൊക്കെ കിട്ടുമായിരുന്നു. രാജ്യസ്നേഹം പ്രകടിപ്പിക്കുക എന്നത് ഇവിടെ ഒരു ക്രിമിനൽ കുറ്റമാണ്. ഇടക്കിടെ വല്ല ചൈനീസ് അനുഭവം കാട്ടുകയോ, ഇന്ത്യയെ വെട്ടിമുറിക്കണമെന്നു പറയുന്നവരെ പിന്തുണക്കുകയോ, ഷേവ് ഗാസയെന്നോ ഒക്കെ പറയണമായിരുന്നു.
മോഹൻലാൽ എന്ന നടന് ഇനി ഒന്നും തെളിയിക്കാനില്ല. എനിക്ക് അഭിനയിക്കാൻ ഒരു ചാൻസു തരുമോ എന്ന് ചോദിച്ച് ഒരു വാതിലിലും മുട്ടേണ്ട കാര്യവുമില്ല. പോകാൻ പറ ഇവറ്റകളോട്. മോഹൻലാലിന് സംഘടനയെ അല്ല ആവശ്യം, സംഘടനക്ക് മോഹൻലാലിനെയാണ് ആവശ്യം എന്നോർക്കണം.
ദിലീപിനെ മറയാക്കി മോഹൻലാലിനെ ടാർഗറ്റ് ചെയ്തുള്ള ഈ സംയുക്ത നീക്കത്തിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒന്നിക്കണം.
സിനിമാക്കാരുടെ സംഘടനയായ 'അമ്മ'യുടെ ബൈലോ പ്രകാരം 17 എക്സിക്യൂട്ടീവ് അംഗങ്ങളാണുള്ളത്. സാധാരണ തീരുമാനങ്ങൾ എടുക്കണമെങ്കിൽ…
Posted by Jithin K Jacob on Thursday, June 28, 2018