തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ജൂലൈ മൂന്നിന് സംസ്ഥാനത്തെത്തും. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം. 3-ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹത്തെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. വിവിധ യോഗങ്ങളിൽ പങ്കെടുത്ത ശേഷം നാലിന് രാവിലെ തിരികെ ഡൽഹിക്ക് മടങ്ങും.
വരുന്ന പാർലമെന്റ തെരെഞ്ഞടുപ്പിനായുള്ള ബിജെപിയുടെ മുന്നൊരുക്കങ്ങൾ വിലയിരുന്നതിനായാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം. മൂന്നിന് രാവിലെ 11 മണിക്ക് എത്തുന്ന അമിത് ഷാ പാർട്ടിയുടെ വിവിധ കാര്യകർത്താക്കളെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 12 മണി മുതൽ 3 വരെ നടക്കുന്ന യോഗത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി നേതാക്കളുമായി പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയവിനിമയവും നടത്തും.
3.30 മുതൽ 4 വരെ പാർലമെൻറ് നിയോജകമണ്ഡലം ഭാരവാഹികളും പ്രഭാരിമാരുമായുംമാകും കൂടിക്കാഴ്ച. വൈകിട്ട് 5 മുതൽ തിരുവനന്തപുരം, ആറ്റിങ്ങൾ ,കൊല്ലം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട തുടങ്ങിയ പാർലമെൻറ് മണ്ഡലങ്ങളിലെ ക്ലസ്റ്റർ ഇൻചാർജുമാരുടെ കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത പൗരപ്രമുഖൻമാരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അമിത് ഷാ, പരിവാറിന്റെ ചുമതലക്കാരുമായും ആശയ വിനിമയം നടത്തും.
രാതി 9 മുതൽ ലക്ഷദ്വീപിലെ ബിജെപി നേക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം 4 ന് രാവിലെ തിരികെ ഡൽഹിക്ക് മടങ്ങും. പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പരിപാടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൂടിയാണ് അമിത് ഷാ കേരളം സന്ദർശിക്കുന്നത്.