ആലപ്പുഴ: കേളരത്തിന്റെ വിപ്ലവ നായികാ കെ ആർ ഗിരി അമ്മ നൂറിന്റെ നിറവിൽ. കാർക്കശ്യവും കരുത്തും കൈമുതലാക്കി ശതാബ്ദിയിലേക്ക് എത്തുമ്പോഴും പ്രായം തളർത്താത്ത മനസുമായി പഴയ പ്രൗഡിയിൽ തന്നെയാണ് ഗൗരിയമ്മ.
ഇന്ന് മിഥുന മാസത്തിലെ തിരുവോണം നക്ഷത്രം. കേരള രാഷ്ട്രീയത്തിൽ നിലപാടുകൾ കൊണ്ടും പോരാട്ടം കൊണ്ടും പുതു ചരിത്രം രചിച്ച കെ ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം ജന്മദിനം. കാഴ്ചയിലും സംസാരത്തിലും ആ പഴയ പ്രൗഢിയും കാർക്കശ്യവും. അണുവിട തെറ്റാത്ത ദിനചര്യ. നൂറിന്റെ നിറവിൽ എത്തുമ്പോഴും പഴയ ചിട്ട വട്ടങ്ങൾക്ക് ഒരു കോട്ടവുമില്ല.
ആറു മന്ത്രി സഭകൾ, അതിൽ കൃഷിയും റവന്യുവും, എക്സൈസ് ,വ്യവസായവും സാമൂഹിക ക്ഷേമമവും എല്ലാം മാറി മാറി കൈകാര്യം ചെയ്തു. കയ്യൊപ്പ് പതിഞ്ഞ നിരവധി പ്രവർത്തനങ്ങൾ. 1994 ജനുവരി ഒന്നിന് സിപിഎമ്മിൽ നിന്നും ഗൗരിയമ്മയെ പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു ഗൗരിയമ്മ സ്വന്തം വഴി തേടി. ഇടയ്ക്ക് യുഡിഎഫ് പാളയത്തോട് അടുത്തുവെങ്കിലും അരൂരിലെ തോൽവിയോടെ അകന്നു. അങ്ങനെ രാഷ്ട്രീയ നീക്കങ്ങളും നിലപാടുകളുമായി ഗൗരിയമ്മയുടെ ജൈത്ര യാത്ര നൂറിന്റെ നിറവിൽ എത്തി.