എറണാകുളം: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരെല്ലാം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. സംഭവത്തില്‍ 10 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
ആക്രമണം നടത്തിയവരില്‍ ഒരാള്‍ മാത്രമാണ് കോളേജില്‍ നിന്നുള്ളത്. ബാക്കിയുള്ളവരെല്ലാം പുറത്തു നിന്നുള്ളവരാണ്. ഇയാളുടെ നിർദ്ദേശപ്രകാരമാണ് പുറത്തു നിന്നുള്ളവർ ക്യാമ്പസിലെത്തിയതെന്ന് പോലിസ് സംശയിക്കുന്നു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അര്ജുന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.