കൊച്ചി: പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള കെസിഎ ഭാരവാഹികൾ രാജിവെച്ചു. ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായണ് രാജിയെന്നാണ് വിശദീകരണം. എന്നാൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ജയേഷ് ജോർജ് ബിസിസിഐ പ്രതിനിധിയായി തുടരും. സാജൻ കെ വർഗ്ഗീസ് പുതിയ കെസിഎ പ്രസിഡന്റാകും, അഡ്വ ശ്രീജിത്ത് വി നായർ പുതിയ സെക്രട്ടറിയുമാകും.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തിയിരുന്നു. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കെസിഎ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവില്‍ നിന്നും പണം തിരിച്ചുപിടിക്കാന്‍ ഓംബുഡ്സ്മാന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ടി സി മാത്യു രംഗത്ത് എത്തിയിരുന്നു. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ജയേഷ് ജോര്‍ജാണെന്നായിരുന്നു മാത്യുവിന്റെ ആരോപണം.
എന്നാല്‍ ഏത് അന്വേഷണവും നേരിടാന്‍ താൻ തയ്യാറാണെന്ന് ജയേഷ് ജോര്‍ജ് തിരിച്ചടിച്ചു. 2014-17 കാലത്തെ പരാതിയാണ് അന്വേഷിച്ചതെന്നും ആ സമയത്ത് ടിസി മാത്യുവായിരുന്നു കെസിഎ സെക്രട്ടറിയെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.