ധുംക : ജാർഖണ്ഡിൽ മതപരിവർത്തനം ലക്ഷ്യമിട്ട് വനവാസി മേഖലകളിൽ പ്രവർത്തനം നടത്തിയ ക്രിസ്ത്യൻ മിഷണറിമാരെ നാട്ടുകാർ തടഞ്ഞു വച്ചു. വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. ജാർഖണ്ഡിലെ ധുംകയിൽ ശിക്കാരിപറ ഗ്രാമത്തിലാണ് സംഭവം . പതിനാറു പേരെയാണ് അറസ്റ്റ് ചെയ്തത്.
ഗോത്ര ജനത ആരാധിക്കുന്ന ദൈവങ്ങളെ അവഹേളിക്കുകയും ആരധനാലയങ്ങൾക്ക് നേരേ മോശമായ പ്രതികരണങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഗ്രാമമുഖ്യൻ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ജാർഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തിന്റെ കീഴിലാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തവരിൽ നിന്ന് മറ്റ് മതങ്ങളെ അപഹസിക്കുന്ന ലഘുലേഖകളും ഗ്രന്ഥങ്ങളും കണ്ടെത്തി. കഴിഞ്ഞ കുറച്ചു നാളുകളായി ഗ്രാമത്തിൽ മതപരിവർത്തനം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയായിരുന്നു ഇവരെന്ന് ഗ്രാമമുഖ്യൻ ആരോപിച്ചു.
ഗുരുതരമായ വിഷയമാണിതെന്നും മതസൗഹാർദ്ദത്തിന് കോട്ടം തട്ടാത്ത വിധത്തിലാണ് ഇടപെടുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഗ്രാമമുഖ്യന്റെ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.