കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. 228 പേജുകളിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
പരാതിക്കാരിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തും. പൊലീസിന് നൽകിയ മൊഴിയിൽ പറയാത്ത കാര്യങ്ങൾ രഹസ്യമൊഴിയിൽ ഉണ്ടോയെന്ന് പരിശോധിക്കാനാണിത്.
രണ്ട് ദിവസത്തിനുള്ളിൽ എസ് പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ മാത്രമേ കർദ്ദിനാൾ, പാല ബിഷപ്പ് തുടങ്ങിയവരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തൂ.