ബാരെയിലി ; ഫോണിലൂടെ മുത്തലാഖ് ചൊല്ലപ്പെടുകയും, ഒരു മാസത്തോളം ആഹാരവും,വെള്ളവും കൊടുക്കാതെ ഭർത്താവ് പീഡിപ്പിക്കുകയും ചെയ്ത യുവതി മരിച്ചു.
ഉത്തർപ്രദേശിലെ ബാരെയിലിൽ മുത്തലാഖിന്റെ ഇരയായ യുവതി റസിയയാണ് മരിച്ചത്.
ഒരു മാസത്തോളം യുവതിയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ ഭര്‍ത്താവ് നഹീം പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്നു മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ റസിയയെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായി ഇവരുടെ സഹോദരി ആരോപിച്ചു. ഇയാൾ റസിയയെ ശാരീരികമായി ഉപദ്രവിക്കുകയും ഒരു മാസം അടച്ചിട്ട ശേഷം റസിയയെ ബന്ധുവിന്റെ വീട്ടിലാക്കുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ സഹോദരി റസിയയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും, പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഫോൺ വഴിയാണ് റസിയയെ ഭർത്താവ് തലാഖ് ചൊല്ലിയത്. ഇവർക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട്.
നസീം മുൻപും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. അവരെയും സമാനമായ രീതിയിൽ പീഡിപ്പിക്കുകയും,തലാഖ് ചൊല്ലുകയും ചെയ്തു.
ആദ്യം ജില്ലാ അശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത റസിയയെ പിന്നീട് ലക്നൗ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.