അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലമതിക്കുന്ന പതക്കം മോഷണം പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .ക്ഷേത്രത്തിലെ അന്തേവാസിയായ ഇടുക്കി സ്വദേശി കാളിയപ്പൻ വിശ്വനാഥനെ ആണ് ടെംബിൾ സ്ക്വാഡ് അറസ്റ് ചെയ്തത് .പതക്കം നഷ്ടമായി ഒന്നര വർഷത്തോളമാകുമ്പോൾ ആണ് പ്രതി പിടിയിൽ ആകുന്നത്.
2017 വിഷു സമയത്താണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുടെ പവിത്രമായി സൂക്ഷിച്ചിരുന്ന തിരുഭാവരണത്തിന്റെ ഭാഗമായുള്ള പതക്കം നഷ്ടമായത് .അന്വേഷണം പുരോഗമിക്കെ ഒരു മാസത്തിനു ഇപ്പുറം പതക്കം ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും ഉപയോഗ ശൂന്യമായ രീതിയിൽ കണ്ടെത്തി .സംഭവം മോഷണം എന്ന് വ്യക്തമായിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് ആയില്ല .പിന്നീട ടെംപിൾ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ ഇപ്പോൾ പിടികൂടുന്നത് .
അമ്പലത്തിലെ പുഷ്പം ഉൾപ്പെടെയുടെ ഉള്ള അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നുമാണ് ഇടുക്കി സ്വദേശിയായ കാളിയപ്പൻ വിശ്വനാഥന് പതക്കം ലഭിച്ചത് .പതക്കം എന്നറിയാതെ ഇയാൾ അത് തല്ലി പൊട്ടിച്ചു .പിന്നീട സംഭവം വിവാദമായതോടെ ഇയാൾ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കുക ആയിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത് . എന്നാൽ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അമ്പലപ്പുഴ കർമ്മ സമിതി ആവശ്യപ്പെട്ടു.അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു .